Saturday, December 22, 2012

അരുതേ...

മന്ത്രിക്കും സ്വരമായ് ഉയരാത്ത താളമായ് അടങ്ങാത്ത ദാഹമായ് ഉറങ്ങാത്ത മൌനമായ് തളരാത്ത മനസ്സുമായ് അലിവിന്റെ തീരമായ് കിനാവിന്റെ നോവുമായ് അകന്നു നില്പതെന്തേ ഉരുകുന്ന മനസ്സിന്നുള്ളില്‍  പാല്‍നിലാവായ് പെയ്യവേ അറിയുന്നുവോ ശോകം  മൂകമായ് പാടുവതിന്നും  പറയാതെ പോയ നിമിഷത്തില്‍ അകലുവാനാകാതെ ഇനിയും  വഴിമാറി പോയതോ അതോ നീ അറിയാതെ പോയതോ ഇനിയുമീ മൌനം തുടരുകയോ കണ്ണീര്‍കയത്തിലെന്നെ താഴ്ത്തുകയോ നിയതി തന്‍ കളിപ്പാട്ടമാകവേ നോവില്‍ തനിച്ചാക്കരുതേ

ഉണര്‍ന്നിടാം...

നിരന്നു നില്‍ക്കും താരകള്‍ പോലും  കണ്ണിമ ചിമ്മാതെ നോക്കി നില്‍ക്കവേ അധമന്മാര്‍ കവര്‍ന്നെടുത്ത മാനം  നോക്കുകുത്തിയായ് തീര്‍ന്നതെന്തേ ലക്ഷ്‌മീദേവിയായ് നാരിയെ പൂജിച്ചും  ഭൂമീദേവിയായ് സ്ത്രീയെ വണങ്ങവേ വിലക്കുവാനാരുമില്ലാതെ അധപതിച്ചുവോ നമ്മുടെ നാടും  കരയുവാനാകാതെ പിടഞ്ഞൊരാ ജീവനെ ആവൃതമാക്കുവാന്‍ മടിച്ചതെന്തേ നോവില്‍ പിടയും അനാവൃതമാം മാംസത്തിനും  വില പറയുവാന്‍ തുടിച്ചുവോ മാനസം  കഥകളേറെ മിനഞ്ഞുവെങ്കിലും  കവിതകളേറെ പിറന്നുവെങ്കിലും  പരിദേവനമേറെ നല്കിയെങ്കിലും  നാഴികയ്ക്കുള്ളില്‍ ചിത്രം മായുവതില്ലേ ശിക്ഷകള്‍ പരിരക്ഷയായ് മാറാതെ ദുര്‍ജ്ജനങ്ങള്‍ സജ്ജനങ്ങളായ് തീരവേ പിറക്കും പെണ്‍കുഞ്ഞുങ്ങള്‍ അബലയാകാതെ ഉണര്‍ന്നിടാം നമുക്കൊന്നായ് മുന്നേറാം 

Friday, December 21, 2012

നിയമത്തിന്‍ വഴി..

ഇടനെഞ്ചിന്‍ തേങ്ങലുകള്‍  മാത്രം ബാക്കിയാക്കി അകലെ നില്ക്കും നൊമ്പരമേ നിന്നെയാരും അറിയാതെ പോകയോ അഗ്നിയില്‍ പുകയുമെന്‍ മനസ്സിനെ അരണിയായ് തീര്‍ക്കുവാനെത്തിയ നെറികേടിന്‍ ജന്മത്തെ ശപിക്കുവാന്‍  സീതയായ് ജന്മമെടുക്കേണമോ കളിചിരിമാറാത്ത പൈതലിന്‍  ഉടലിലും നഖക്ഷതമേല്‍ക്കവേ ജനയിതാവിന്‍ ദൌത്യം മറന്നൊരു മനുജനെ കഴുവിലേറ്റുവാനാകുകില്ലേ നൊന്തു പിടയും ജീവനെ കാണ്‍കവേ ചിത്രമെടുക്കാന്‍ തുനിയും കാണികളെ അരുതേയെന്ന വിലക്കുവാനാകാത്ത അധികാരവര്‍ഗ്ഗത്തിന്‍ അസ്ഥിത്വമെവിടെ നിയമങ്ങളേറെയുണ്ടെന്നാലും  നിയമലംഘനങ്ങളതിലേറെയാകവേ പണിതുയര്‍ത്താമൊരു നിയമസംഹിതയിവിടെ നിയമത്തിന്‍ വഴിയെന്നും  ജയിച്ചീടുവാന്‍ 

Monday, December 10, 2012

അറിയാതെ...

ചൊല്ലുവാനേറെ ബാക്കിവെച്ചു കദനത്തിന്‍ ഊരാക്കുടുക്കില്‍  മൌനമാം വാചാലത കടമെടുത്ത് നിസംഗയായ് തീര്‍ന്നതെന്തേ പതറുന്ന മനസ്സിന്‍ നോവുകളറിയാതെ കിനാക്കള്‍ ചുറ്റും നിറഞ്ഞുവോ ചുറ്റോടു ചുറ്റിനും നോക്കുന്നേരം  നിനവുകള്‍ നോവുകളായ് മാറുന്നുവോ ഒരുനേരം അന്നമില്ലാതെ ഉഴറും  കുഞ്ഞു പൈതങ്ങള്‍ തന്‍ തേങ്ങലുകള്‍  കേള്‍ക്കുവാനാകാതെ പാഴാക്കും  അരിമണികള്‍ക്കും നോവുന്നുവോ മഴയെത്ര പെയ്തൊഴിഞ്ഞാലും  വിത്തൊന്നു മണ്ണില്‍ ബാക്കിയില്ലാതെ ഒരു പുല്‍നാമ്പെങ്കിലും  പുതിയതായ് പിറവിയെടുക്കുമോ കണ്ണീരുണങ്ങിയ കവിളുകളില്‍  സായം സന്ധ്യ ചായം പൂശുന്നുവോ കാണാമറയത്തു നിന്നും കനിവിന്റെ നിലാവല ഒഴുകിയെത്തുമെന്നോ

Sunday, December 2, 2012

വേണമെന്നോ....

മോഹങ്ങളേറെ ബാക്കി നില്ക്കേ സ്വപ്നക്കൂട്ടില്‍ നിന്നും പാറിയകന്നൊരു കനവുകളേ നിനവുകള്‍ നിനക്കപ്രാപ്യമെന്നോ കഴിഞ്ഞു പോയ നിമിഷങ്ങളും കൊഴിഞ്ഞു വീണ പൂക്കളും തിരിച്ചെത്തുകില്ലെന്നറിഞ്ഞു തന്നെ പിന്നോട്ടു പോകുവാന്‍ മോഹിക്കുന്നുവോ കാണാതെ പോയ കാഴ്ചകളും കേള്‍ക്കാതെ പോയ വാക്കുകളും ഹൃദയ സ്പന്ദനമായ് നേടുവാനായ് ഇനിയുമേറെ ദൂരം താണ്ടണമോ