Friday, February 10, 2012

കെടാവിളക്ക്...


കെടാവിളക്ക്...

ഹൃത്തടത്തില്‍ സൂക്ഷിക്കുവാന്‍
ഇന്നൊരു ഛായാചിത്രമായ്,
ആള്‍ക്കൂട്ടത്തിന്‍ നായകനായ്
തനിക്കൊരു ലോകം മിനഞ്ഞെടുത്തു

തനിച്ചായെന്നു തോന്നിച്ച നിമിഷങ്ങളില്‍
ഉയര്‍ന്നു നിന്നു വാക്ശരങ്ങള്‍,
മറക്കുവാനാകില്ലൊരു നാളിലും
ഗുരുതുല്യനാം യുഗപുരുഷനെ

വാഗ്മിയാം ഋഷിവര്യനായും
ചാട്ടുളി പോല്‍ വാക്ശരമെയ്തും
പ്രിയമേറിയവര്‍ക്കേറെ പ്രാണനായും
കെടാവിളക്കായെന്നും തെളിഞ്ഞു നില്ക്കും