Monday, December 10, 2012

അറിയാതെ...

ചൊല്ലുവാനേറെ ബാക്കിവെച്ചു കദനത്തിന്‍ ഊരാക്കുടുക്കില്‍  മൌനമാം വാചാലത കടമെടുത്ത് നിസംഗയായ് തീര്‍ന്നതെന്തേ പതറുന്ന മനസ്സിന്‍ നോവുകളറിയാതെ കിനാക്കള്‍ ചുറ്റും നിറഞ്ഞുവോ ചുറ്റോടു ചുറ്റിനും നോക്കുന്നേരം  നിനവുകള്‍ നോവുകളായ് മാറുന്നുവോ ഒരുനേരം അന്നമില്ലാതെ ഉഴറും  കുഞ്ഞു പൈതങ്ങള്‍ തന്‍ തേങ്ങലുകള്‍  കേള്‍ക്കുവാനാകാതെ പാഴാക്കും  അരിമണികള്‍ക്കും നോവുന്നുവോ മഴയെത്ര പെയ്തൊഴിഞ്ഞാലും  വിത്തൊന്നു മണ്ണില്‍ ബാക്കിയില്ലാതെ ഒരു പുല്‍നാമ്പെങ്കിലും  പുതിയതായ് പിറവിയെടുക്കുമോ കണ്ണീരുണങ്ങിയ കവിളുകളില്‍  സായം സന്ധ്യ ചായം പൂശുന്നുവോ കാണാമറയത്തു നിന്നും കനിവിന്റെ നിലാവല ഒഴുകിയെത്തുമെന്നോ

No comments:

Post a Comment