Sunday, March 10, 2013

എന്തിനെന്നോ...

ഉള്ളം വിങ്ങി പിടയുമ്പോഴും  കരയുവാനാകാതെ പോയ മനസ്സേ, നിന്‍ പുഞ്ചിരിയിന്നു വിടരാതെ പുഴുക്കുത്തേറ്റ പൂവായതറിയുന്നുവോ നിശ്ശബ്ദമാം കാലൊച്ചയുമായ് മരണത്തിന്‍ കാലപാശവുമായ് കടന്നെത്തി കവര്‍ന്നെടുത്തതറിയാതെ മിഴിയൊന്നു ചിമ്മുവാന്‍ കാത്തിരുന്നേറെ ആശ്രയമറ്റ അഗതിയായ് തീരവേ കരയുവാന്‍ മറന്നു പോയതെത്ര പേര്‍ ആര്‍ത്തലയ്ക്കും തിരമാല കണക്കേ പതം പറഞ്ഞു കരഞ്ഞവരേറെ ഒരു ജന്മം പൂര്‍ണ്ണമായെന്നോ നിന്‍ നിഴലിനി പിന്തുടരുന്നതാരെയെന്നോ; മുന്നോട്ടു പോകും വഴിയില്‍  ഇരുള്‍ വീണതെന്തിനെന്നോ പിന്തിരിഞ്ഞൊന്നു നോക്കിയെന്നാല്‍  ഇടറി പോകുമോ നിന്‍ പാദങ്ങള്‍ , പതറാതെ മുന്നേറുവാന്‍ വഴികാട്ടിയായ് മുന്‍പേ നടന്നെന്നോര്‍ക്കുക ചിതറി തെറിച്ച സ്വപ്നങ്ങള്‍  ചിതലരിക്കാത്ത ഓര്‍മ്മയാക്കി ചില്ലുകൂട്ടില്‍ അടച്ചു വെയ്ക്കാതെ ചരിത്രത്താളില്‍ എഴുതി ചേര്‍ക്കാം 

No comments:

Post a Comment